ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗണ്‍സിലില്‍ തെരഞ്ഞെടുപ്പിലെ ഇന്ത്യയുടെ വിജയം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്കുള്ള സ്ഥാനത്തിന്റെ തെളിവാണെന്ന് യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യിദ് അക്ബറുദീന്.
വിജയിച്ച 18 സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുല്‍ വോട്ടുകള്‍ നല്കി ഇന്ത്യയുടെ വിജയം ഉറപ്പിച്ച എല്ലാ ലോകരാജ്യങ്ങള്‍ക്കും ഇന്ത്യ നന്ദി അറിയിച്ചു.ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള സന്തുലിതവും ഉചിതവുമായ സമീപനം ഇന്ത്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു. യുഎന്‍ മനുഷ്യാവകാശ സമിതിയിലേക്ക് ഏഷ്യാ-പസഫിക് വിഭാഗത്തില്‍ 188 വോട്ടുകളോടെ ഇന്ത്യയെ തിരഞ്ഞെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
ഏഷ്യ-പസഫിക്ക് കാറ്റഗറിയില്‍ 182 വോട്ടുകള്‍ നേടിയാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്.അടുത്ത വര്‍ഷം ആദ്യം മുതല്‍ മൂന്ന് വര്‍ഷത്തേയ്ക്കാണ് ഇന്ത്യക്ക് കൗണ്‍സിലില്‍ അംഗത്വം ലഭിക്കുന്നത്.97 വോട്ടുകള്‍ നേടിയ രാജ്യങ്ങള്‍ക്കാണ് കൗണ്‍സിലില്‍ അംഗത്വം ലഭിക്കുക. 18 രാജ്യങ്ങളാണ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: