കൊല്ലം: സംസ്ക്കാരത്തേയും ആചാരാനുഷ്ഠാനങ്ങളേയും സംരക്ഷിക്കാനുള്ള ജനമുന്നേറ്റത്തെ ജാതിപറഞ്ഞ് ഭിന്നിപ്പിക്കാനുള്ള മാര്‍ക്സിസ്റ്റ് ശ്രമത്തിന് മറുപടിയായി എന്ഡിഎചെയര്മാന് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നയിക്കുന്ന ശബരിമല സംരക്ഷണയാത്ര മുന്നേറുന്നു. നാലാം ദിവസത്തെയാത്ര കൊല്ലത്ത് നിന്നും ആരംഭിച്ചു. വൈകുന്നേരം പൊതുസമ്മേളനത്തോടെ ചാത്തനൂരില്‍ സമാപിക്കും.
ശബരിമലയില്‍ പ്രവേശിക്കുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനം.എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടെന്ന് ബിജെപി അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള.
വിശ്വാസികളോടുള്ള വെല്ലുവിളിയാണിത്. അപകടകരമായ ഈ വെല്ലുവിളിയില്‍ നിന്ന് തൃപ്തി പിന്മാറണം. ബിജെപി ഭരണഘടനാ ലംഘനം നടത്തിയെന്ന തൃപ്തിയുടെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.
തൃപ്തിയെ തടയണമോ എന്ന കാര്യം വിശ്വാസികളാണ് തീരുമാനിക്കേണ്ടത്. ആ തീരുമാനത്തിന് ബിജെപി പിന്തുണ നല്‍കും. തൃപ്തിയുടെ ക്ഷേത്ര സന്ദര്‍ശങ്ങള്‍ വിശ്വാസി എന്ന രീതിയില്ലല്ല. വിശ്വാസികളെ വെല്ലുവിളിക്കാനാണെന്നും ശ്രീധരന് പിള്ള കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: