കൊച്ചി: താരസംഘടനയായ അമ്മയ്ക്കെതിരെ ആഞ്ഞടിച്ച് വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി). ആക്രമിക്കപ്പെട്ട നടിക്ക് വേണ്ട പിന്തുണ കിട്ടിയില്ല. ഞങ്ങളെ അമ്മ പ്രസിഡന്റ് വെറും നടിമാരെന്ന് വിളിക്കുകയുണ്ടായി. അത് ഞങ്ങളെ വേദനപ്പെടുത്തി. കുറ്റാരോപിതന് സംഘടനയുടെ അകത്താണ്. പീഡനം അനുഭവിച്ച ആള് പുറത്താണ്. ഇതാണോ നീതിയെന്നും സംവിധായികയും നടിയുമായ രേവതി ചോദിച്ചു.
താന്‍ അമ്മ എന്ന സംഘടനയിലെ അംഗമാണ്. പക്ഷേ ഒരു പരിപാടിക്കും വിളിച്ചിട്ടില്ല. ഡബ്ല്യുസിസി ഉണ്ടായത് കൊണ്ടുമാത്രമാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. ഓഗസ്റ്റില്‍ അമ്മ എക്സിക്യൂട്ടിവ് അംഗങ്ങളോടു സംസാരിച്ചിരുന്നുവെന്നും രേവതി പറഞ്ഞു. ഇന്ത്യ മുഴുവന്‍ ഇപ്പോള്‍ വലിയൊരു മാറ്റം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിന് ഗവണ്മെന്റിന്റെ പിന്തുണയും ഉണ്ട്. സ്ത്രീകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവര്‍ സമയം നല്കുന്നു. എന്നാല്‍ കേരളത്തിലെ ഫിലിം സംഘടനയില്‍ അങ്ങനെയല്ലെന്ന് അഞ്ജലി മേനോന് പറഞ്ഞു.
രമ്യ നമ്പീശന്, പാര്‍വതി, രേവതി, പത്മപ്രിയ,അഞ്ജലി മേനോന്, ദീദി ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: