കൊല്ലം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്ക്കെതിരായ നീക്കം കേരളത്തെ തകര്‍ക്കുന്നതിന് വേണ്ടിയാണെന്ന് കേരള ക്ഷേത്രസംരക്ഷണസമിതി മാതൃസമിതി സംസ്ഥാന അധ്യക്ഷ ഡോ. ശ്രീഗംഗ.
സംസ്കാരത്തെ സംരക്ഷിക്കാനുള്ള നിയമപോരാട്ടത്തോടൊപ്പം അന്തിമവിജയം വരെ സഹനസമരത്തിനും കേരളത്തിലെ യുവതികളടക്കമുള്ള സ്ത്രീസമൂഹം സജ്ജരാണെന്ന് കേസില്‍ പുനഃപരിശോധനാ ഹര്‍ജി നല്കിയ ഡോ. ശ്രീഗംഗ പറഞ്ഞു. സമാനതകളില്ലാത്ത പോരാട്ടമാണ് മാതൃശക്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്. ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കുകയും ആത്മീയതയും സംസ്കാരവും നിലനിര്‍ത്തി കേരളത്തിന്റെ ഭാവി ഭദ്രമാക്കുകയുമാണ് പോരാട്ടത്തിന്റെ ലക്ഷ്യം.
17ന് നടക്കുന്ന ഉപവാസയജ്ഞങ്ങളില് ആയിരക്കണക്കിന് അമ്മമാര്‍ പങ്കെടുക്കും. ആചാരലംഘനത്തിന് ഒരുങ്ങിയിറങ്ങുന്നവര്‍ ഉണര്‍ന്നെഴുന്നേറ്റ മാതൃശക്തിയെ മാനിക്കേണ്ടിവരുമെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: