കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ സേവാസംഘത്തിന്റെ ശ്രീഹരിയെന്ന ആന പീഡനമേറ്റ് ചരിഞ്ഞ കേസില്‍ സേവാ സംഘം പ്രസിഡന്റ് ജയന് മാങ്കായില്‍, സെക്രട്ടറി മോഹന്‍കുമാര്‍ എന്നിവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അടുത്ത ഒരു മാസം എല്ലാ തിങ്കളാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഫോറസ്റ്റ് ഓഫീസര്‍ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് മുന്‍കൂര്‍ ജാമ്യം.
കഴിഞ്ഞ സെപ്തംബര്‍ 17ന് കുറുപ്പുംപടിയില്‍ വച്ചാണ് ശ്രീഹരി ചരിഞ്ഞത്. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് വലതു കാലില്‍ മാരകമായി പരിക്കേറ്റ നിലയിലായിരുന്നു ആന. ഒന്നാം പാപ്പാന് കാക്കനാട് സ്വദേശി ജിനീഷിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ആനയെ പീഡിപ്പിച്ച കേസില്‍ പാപ്പാന് അറസ്റ്റിലായ ആദ്യ ഫോറസ്റ്റ് കേസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: