തിരുവനന്തപുരം: അനിയന്ത്രിതമായി സ്ഥലം മാറ്റങ്ങള്‍ നടത്തി സര്‍വീസ് ജീവനക്കാരുടെ മാനസികാവസ്ഥ തകര്‍ക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന്. കേരളാ സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് 32-ാം വാര്‍ഷികം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിര്‍ഭയം ജോലിചെയ്യുന്നതിനുള്ള മാനസികാവസ്ഥ സൃഷ്ടിക്കേണ്ടത് ഭരിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. എങ്കില്‍ മാത്രമേ ജീവനക്കാര്‍ക്ക് ജനങ്ങളോട് നീതി പുലര്‍ത്താന്‍ സാധിക്കൂ. എന്നാല്‍ സംസ്ഥാനത്തെ സര്‍വീസ് ജീവനക്കരെ സര്‍ക്കാര്‍ കാണുന്നത് അടിമകളെ പോലെഅതിനാല് ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന പാര്‍ട്ടി നിലപാട് മാറ്റി സര്‍ക്കാരിന്റെ ഭാഗമാണെന്ന നിലപാടിലേക്ക് എത്തണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് കെ.ബി. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ശ്രീകലേശന്‍, കെജിഒഎസ് സംസ്ഥാന പ്രസിഡന്റ് ബി. മനു, എന്‍ജിഒ സംഘ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ.പി. പ്രദീപ്, പിഎസ്സി എംപ്ലോയീസ് സംഘ് പ്രസിഡന്റ് ടി.വി. പ്രദീപ്കുമാര്‍, സംസ്ഥാന പെന്‍ഷനേഴ്സ് സംഘ് വൈസ് പ്രസിഡന്റ് എ. അനില്‍കുമാര്‍, കേരളാ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് എസ്. അരുണ്‍കുമാര്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി ജി. രഘുറാം, എസ്. സുദര്ശനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: