ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടുമുണ്ടായ പ്രളയത്തില്‍ 22 മരണം. മരിച്ചവരില്‍ കൂടുതലും സ്കൂള്‍ വിദ്യാര്‍ഥികളാണ്. രണ്ട് മീറ്റര്‍ ഉയരത്തിലാണ് പ്രളയമുണ്ടായത്. 15 പേരെ കാണാതായിട്ടുണ്ട്. വടക്കന്‍ സുമാത്രയിലെ മുവാറ സലദി ഗ്രാമത്തിലെ ഇസ്ലാമിക് സ്കൂളിലെ 11 വിദ്യാര്‍ഥികളാണ് പെട്ടന്നുണ്ടായ പ്രളയത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് മണ്ണിനടിയില്‍ നിന്ന് ലഭിച്ചു.
10 വിദ്യാര്‍ഥികളെ കണ്ടെത്താനുണ്ടെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി വക്താവ് സുടോപോ പുര്‍വോ നഗ്രുഹോ അറിയിച്ചു. പ്രളയത്തില്‍ ഇന്തോനേഷ്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലെ 500ഓളം വീടുകള്‍ ഒലിച്ചുപോയി. മൂന്നു പാലങ്ങള്‍ തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: