കുമരകം: ശബരിമല യുവതീ പ്രവേശനത്തിനെതിരെ യുവാക്കളുടെ വ്യത്യസ്ത പ്രതിഷേധം. കാറില്‍ പൂങ്കാവനവും പുലിവാഹനനായ അയ്യപ്പചിത്രവും ആലേഖനം ചെയ്ത് സേവ് ശബരിമല എന്നെഴുതിയാണ് യുവാക്കളുടെ വേറിട്ട പ്രതിഷേധം. ചെങ്ങളം കന്നിട്ടപ്പറമ്പില്‍ ഉണ്ണികൃഷ്ണന്റെ ഇയോണ്‍ കാറിലാണ് ചിത്രം വരച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്റെ സുഹൃത്തുക്കളായ ജിബിന്‍, ബിറ്റു വൃന്ദാവന്‍, സൂരജ്, റിനേഷ് എന്നിവരും സേവ് ശബരിമലക്ക് ഒപ്പം അണിചേരുന്നു. ശബരിമല സംരക്ഷണ സമിതിയുടെ പ്രതിഷേധത്തില്‍ പങ്കെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഞങ്ങളില്‍ രാഷ്ട്രീയമില്ല, ഉള്ളത് അയ്യപ്പഭക്തി മാത്രമെന്ന് ഈ സുഹൃത്തുക്കളുടെ കൂട്ടായ്മ പറയുന്നു. ഒക്ടോപസ് മീഡിയ ഉടമ ഷെറിന് ഡിസൈന്‍ ചെയ്ത ചിത്രം കോട്ടയം ശാസ്ത്രി റോഡിലെ വി വണ്‍ പ്ലാസ്റ്റിക്സിലെ ജീവനക്കാരന് രഞ്ജിത്താണ് കാറില്‍ പതിപ്പിച്ചത്. പതിനായിരം രൂപയോളം ഇതിനായി ചെലവായി. നാല് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലാണ് കാറില്‍ ചിത്രം പതിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: