കാഠ്മണ്ഡു: നേപ്പാളിലെ ഗുര്‍ജാ കൊടുമുടിയില്‍ ഒമ്പത് ദക്ഷിണകൊറിയന്‍ പര്‍വതാരോഹരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവരുടെ മൃതദേഹങ്ങൾ തിരിച്ചെത്തിക്കുന്നതിനുള്ള നപടികള്‍ ആരംഭിച്ചു. ശക്തമായ കാറ്റിലും ഹിമപാതത്തിലും ക്യാമ്പ് പൂര്‍ണമായും നശിച്ചുപോയി. സംഘത്തിലെ മുഴുവന്‍ ആളുകളും മരിക്കുകയും ചെയ്തു. പര്‍വതാരോഹരുടെ മൃതദേഹങ്ങള്‍ 500 മീറ്ററോളം മാറിയാണ് കാണപ്പെട്ടത്.
സംഘം തങ്ങിയ ക്യാമ്പിലേക്ക് നാല് രക്ഷാപ്രവര്‍ത്തകരെ ഹെലികോപ്റ്ററില്‍ എത്തിച്ചു. ശനിയാഴ്ച രക്ഷാസംഘം ഹെലികോപ്റ്ററില്‍ ഇവിടേക്കെത്തിയെങ്കിലും കടപുഴകിയ മരങ്ങളും മഞ്ഞിന്‍പാളികളും കാരണം സംഭവ സ്ഥലത്ത് ഇറങ്ങാന്‍ കഴിഞ്ഞില്ല. പര്യവേഷണം സംഘടിപ്പിച്ച നേപ്പാളിലെ വാങ്ചു ഷേര്‍പ്പ ട്രെക്കിംഗ് ക്യാമ്പ് അധികൃതരാണ് ഇവര്‍ക്കുണ്ടായ അപകടത്തെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്.
24 മണിക്കൂറോളം സംഘത്തില്‍ നിന്ന് വിരമൊന്നും ലഭിക്കാതെ വന്നപ്പോഴാണ് അധികൃതര്‍ പോലീസിനെ അറിയിച്ചത്. 7,193 മീറ്റര്‍ ഉയരമുള്ള ഗുര്‍ജ കൊടുമുടിയുടെ താഴെ തങ്ങിയിരുന്ന സംഘം കാലാവസ്ഥ അനുകൂലമാകാന്‍ കാത്തിരിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികള്‍ കീഴടക്കിയ കിം ചാംഗ് ഹോയും സംഘത്തിലുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: