ന്യൂദൽഹി: വനിതാ മാധ്യമപ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എനിക്കെതിരായി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതിനായി അഭിഭാഷകർക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതിച്ഛായ തകർക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. വിദേശത്ത് ആയതിനാലാണ് മറുപടി നൽകാതിരുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ പകയും അസൂയയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ പ്രസ്താവനയില്‍ രാജിവയ്ക്കുന്നതിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: