തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ദേവസ്വം ബോർഡ് വീണ്ടും സമവായ ചർച്ച നടത്തുന്നു. ഒക്ടോബർ 16ന് തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എം.പത്മകുമാർ വ്യക്തമാക്കി.
തന്ത്രി കുടുംബം, പന്തളം കൊട്ടാരം, അയ്യപ്പസേവ സംഘം തുടങ്ങി വിഷയത്തിലുൾപ്പെട്ട എല്ലാവരെയും ചർച്ചക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പറഞ്ഞു. മുൻവിധികളോട് കൂടിയല്ല ചർച്ച നടത്തുന്നത്. പ്രശ്നം പരിഹരിച്ച് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ശബരിമല വിഷയത്തിൽ സമവായത്തിനായി തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചിരുന്നു. എന്നാൽ, ചർച്ചയിൽ പങ്കെടുക്കാതെ അവർ പിൻവാങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: