ആംസ്റ്റര്‍ഡാം: ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ജര്‍മനിക്ക് വീണ്ടും നാണംകെട്ട പരാജയം. യുവേഫ നേഷന്‍സ് ലീഗ് എ ഗ്രൂപ്പിലെ മത്സരത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്സാണ് ജര്‍മനിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തത്.
30-ാം മിനുട്ടില്‍ വിര്‍ജില്‍ വാന്‍ഡിക് ആണ് ആദ്യ ഗോള്‍ നേടിയത്. 86-ാം മിനുട്ടില്‍ മെംഫിസ് ഡീപെ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ വിജിനാല്ഡം ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. കളിയുടെ 60 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ഒരു ഗോള്‍ പോലും നേടാന്‍ ജര്മനിക്കായില്ല. നേഷന്‍സ് ലീഗിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ജര്‍മനി ഗോളടിക്കാന്‍ കഴിയാതെ കളി കൈവിട്ടത്. ലീഗിലെ ആദ്യ മല്‍സരത്തില്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സുമായി ജര്‍മനി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.
മറ്റൊരു മത്സരത്തില്‍ അയര്‍ലന്‍ഡ് ഡെന്മാര്ക്കിനെ സമനിലയില്‍ തളച്ചു. ഡുബ്ലിനില്‍ നടന്ന കളിയില്‍ മൈതാനം നിറഞ്ഞു കളിച്ചിട്ടും ഒരിക്കല്‍ പോലും ഡാനനിഷ് പോരാളികള്‍ക്ക് അയര്‍ലന്‍ഡ് വല കുലുക്കാന്‍ കഴിഞ്ഞില്ല. സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്സണ് ഇല്ലാത്തത് ഡെന്മാര്ക്കിന് തിരിച്ചടിയായി. സമനിലയോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: