തിരുവനന്തപുരം: ശബരിമല സമരത്തില്‍ സിപിഎം ഭയപ്പാടില്‍. രണ്ടാം വിമോചന സമരത്തിനു ചിലര്‍ കോപ്പുകൂട്ടുന്നതായും ജാഗ്രത വേണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള റിപ്പോര്‍ട്ടിങ്ങിലാണ് കോടിയേരി വിശദീകരണം നല്‍കിയത്.
പ്രകോപനപരമായ നിലപാടു പാടില്ല. കോടതി വിധി പഠിച്ചു ജനങ്ങളെ സമീപിക്കണമെന്നും കോടിയേരി വ്യക്തമാക്കി. വിശ്വാസികളെ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആ കെണിയില്പ്പെട്ടുപോയവരുമുണ്ട്. സമയമെടുത്തും ക്ഷമാപൂര്‍വവും തെറ്റിദ്ധാരണകള്‍ അകറ്റാന്‍ നോക്കണം. വിധി നടപ്പാക്കുന്നതില്‍ നിന്നു പിന്നോട്ടുപോകാന്‍ കഴിയില്ല.
അതേസമയം ശബരിമലയിലേക്കു സ്ത്രീകളെ എത്തിക്കാനും സര്‍ക്കാരോ പാര്‍ട്ടിയോ ഇല്ല. പ്രതിഷേധങ്ങളിലെ സ്ത്രീപങ്കാളിത്തം കരുതലോടെ കാണേണ്ടതാണെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ രണ്ടു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് സിപിഎം തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: