പൂനെ: ശബരിമലയിലെ ആചാരാനുഷ്ഠനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പൂനെയില്‍ നാമജപ ഘോഷയാത്ര നടക്കും. ഇന്ന് വൈകിട്ട് 3ന് പിംപ്രി മൈതാനത്തു നിന്നാരംഭിക്കുന്ന ഘോഷയാത്ര അംബേദ്കര്‍ ചൗക്കില്‍ സമാപിക്കും.
ധാനോരി, വിമാന് നഗര്‍, വഗൊവ്ശ്ശേരി, ഹഡപ്സര്‍, കുന്ജീര് വാഡി, രാസ്താ പേട്ട്, ഘഡ്കി, ഉത്തംനഗര്‍, സാംഗവി, ഗുരവ്പിംപ്ലെ, പിംപ്രി, കാലേവാഡി, ഭോസരി, ദെഹുറോഡ് എന്നിവിടങ്ങളിലെ അയ്യപ്പക്ഷേത്രങ്ങളുടെയും പൂനെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രം, കര്‍പ്പക വിനായകര്‍ ക്ഷേത്രം, നിഗഡി ശ്രീക്യഷ്ണ ക്ഷേത്രം, മഹാരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത്, എന്‍.എസ്.എസ്, എസ്.എന്‍.ജി.എസ്, വിശ്വകര്‍മ്മാ അസോസിയേഷന്, നവോദയ, സൗത്ത് വെല്‍ഫെയര്‍ അസോസിയേഷന് പിംപ്രി ചിന്‍ച്വാഡ്, ബണ്ട് അസോസിയേഷന്, ബില്വാസ് അസോസിയേഷന് എന്നിവയുടെയും നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിക്കുന്നത്.
ശബരിമല അയ്യപ്പസേവാസമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് പരിപാടിയില്‍ പ്രസംഗിക്കുമെന്ന് അയ്യപ്പസേവാസമാജം മഹാരാഷ്ട്ര സംസ്ഥാന ജോ. ജന. സെക്രട്ടറി നന്ദകുമാര്‍ നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: