മണ്ണാര്‍ക്കാട്: ലൈംഗിക ആരോപണവിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെ നടപടി എടുക്കാത്തത് ഏരിയാ കമ്മിറ്റികളിലും ലോക്കല്‍ കമ്മിറ്റികളിലും അമര്‍ഷത്തിനിടയാക്കി. സിപിഎം സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയാവാത്തതും ഗൗരവത്തോടെ കാണാത്തതും അണികളില്‍ അമര്ഷമുണ്ടാക്കിയതായാണ് വിവരം.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയിലോ സെക്രട്ടേറിയറ്റിലോ ശശിക്കെതിരായ പരാതി ചര്‍ച്ചയായില്ല. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ മൊഴി എടുത്ത മന്ത്രി എ.കെ. ബാലനും, പി.കെ. ശ്രീമതിയും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്ന് പറയുന്നുണ്ടെങ്കിലും പാര്‍ട്ടി അറിഞ്ഞു നടത്തുന്ന കള്ളക്കളിയാണെന്നും പാര്‍ട്ടിയില്‍നിന്ന് നീതി ലഭിക്കുമെന്ന് കരുതി അധികം കാത്തിരിക്കില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. പാര്‍ട്ടിയില്‍ വിശ്വസിച്ച് ജീവിക്കുന്നവരാണ് ഞങ്ങളെന്നും പാര്‍ട്ടിയില്‍നിന്നുതന്നെ നീതി ലഭിക്കുമെന്ന് കരുതുന്നുണ്ടെന്നും അല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകുമെന്നും ബന്ധുക്കള്‍ ജന്മഭൂമിയോട് പറഞ്ഞു.
പി.കെ. ശശി എംഎല്‍എയെക്കുറിച്ച് പരോക്ഷമായി പരാതികള്‍ ഏറെ ഉണ്ടായിട്ടും മണ്ണാര്‍ക്കാട്ടെ ചില ശശി പ്രേമികള്‍ അതെല്ലാം ഒളിപ്പിച്ചുവെക്കുകയും പല കേസുകളും ഒതുക്കുകയും ഒത്തുതീര്‍പ്പാക്കുന്നതും അണികള്‍ക്കിടയില്‍ എതിര്‍പ്പിനിടയാക്കിട്ടുണ്ട്. ഒരു പാര്‍ട്ടി പ്രവര്‍ത്തകയ്ക്കും ഇത്തരം അവസ്ഥ വരരുതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: