ന്യൂദല്‍ഹി: ഇന്ധന വില വര്‍ദ്ധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണ കമ്പനികളുടെ മേധാവികളുമായി ചര്‍ച്ച നടത്തും. എണ്ണ വില 2.50 രുപയായി കുറച്ചെങ്കിലും എണ്ണ വിലയുടെ റീട്ടേയ്ല് വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച്ച. ഇന്ധനം ഗ്യാസ് പര്യവേക്ഷണം, ഉല്‍പ്പാദനം എന്നീ മേഖലകളില്‍ നിക്ഷേപം പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്, പെട്രോളിയം എക്സ്പോര്‍ട്ടിംഗ് രാജ്യങ്ങളുടെ സംഘടന (ഒപെക്) സെക്രട്ടറി ജനറല്‍ മുഹമ്മദ് ബാര്‍കിന്തോ സൗദി എണ്ണ മന്ത്രി ഖാലിദ് എ അല്‍ ഫാലി, ബി പി സി സിഇഒ ബോബ് ദുദ്ലി, ടോട്ടല്‍ ചെയര്മാന് പാട്രിക് ഫ്യൂയാന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി, വേദാന്ത തലവന്‍ അനില്‍ അഗര്‍വാള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഈ മാസം ആദ്യം പെട്രോളിനും ഡീസലിനും 2.50 രൂപ കുറച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചിരുന്നു. എക്സൈസ് തീരുവ 1.50 രൂപയും എണ്ണക്കമ്പനികള്‍ 1 രൂപയും കുറയ്ക്കുകയായിരുന്നു. എന്നാല്‍ എണ്ണ വീണ്ടു പഴയ സ്ഥിതിയില്‍ എത്തി നില്ക്കുന്ന സാഹചര്യത്തിലാണ് എണ്ണ കമ്പനി മേധാവികളുമായുള്ള നരേന്ദ്ര മോദിയുടെ കൂടി കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: