പന്തളം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അയ്യപ്പസേവാ സംഘം അറിയിച്ചു. കോടതി തീരുമാനം തിടുക്കത്തില്‍ നടപ്പാക്കരുതെന്ന് ചര്‍ച്ചയില്‍ അയ്യപ്പസേവാ സംഘം ആവശ്യപ്പെടും. അതേസമയം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പന്തളം കൊട്ടാരത്തിന്റെ തീരുമനം ഇന്നുണ്ടാകും.
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണ് നാളെ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുക. തന്ത്രിസമാജം, അയ്യപ്പ സമാജം, യോഗക്ഷേമ സഭ എന്നിവരെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കോടതിവിധി നടപ്പാക്കേണ്ടത് ഭരണഘടനാ ബാധ്യതയാണെന്ന് ബോധ്യപ്പെടുത്തുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.
വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ അറിയിച്ചു. ഇത്തവണ പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: