കൊച്ചി: കന്യാസ്ത്രിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി സിസ്റ്റര്‍ അനുപമ. ബിഷപ്പിന് ജാമ്യം കിട്ടിയതില്‍ ആശങ്കയും ദുഃഖവുമുണ്ട്. കേരളത്തിന് അകത്തായാലും പുറത്തായാലും ബിഷപ്പ് ചെയ്യാനുള്ളത് ചെയ്യുമെന്നും അനുപമ പറഞ്ഞു.
ബിഷപ്പിന് ജാമ്യം കിട്ടിയതില്‍ കെസിബിസിയും പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം നിയമത്തിന്റെയും മനഃസാക്ഷിയുടെയും മാര്‍ഗത്തില്‍ നടക്കട്ടെയെന്നും ആരോപിക്കപ്പെട്ട കുറ്റം വസ്തുതാപരമോ എന്ന് തെളിയിക്കപ്പെടട്ടെയെന്നും കെസിബിസി പ്രതികരിച്ചു.
തെറ്റുകാരനെങ്കില്‍ നിയമപരമായി ശിക്ഷിക്കപ്പെടട്ടെ. സഭയില്‍ നടക്കുന്ന ആഭ്യന്തര അന്വേഷണങ്ങള്‍ക്കും തുടര്‍നടപടികള്‍ക്കും വിധേയനാകട്ടെ. ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിയുന്ന പക്ഷം, അത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിലേക്കു നയിച്ച സാഹചര്യങ്ങള്‍ വിശദമായി വിലയിരുത്തി സഭ നടപടികള്‍ സ്വീകരിക്കുമെന്നും കെസിബിസി വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: