ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ജഡ്ജിയുടെ ഭാര്യ മരിച്ചതിന് പിന്നാലെ മകന് ധ്രുവിന് മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. വെടിയേറ്റ് തലക്ക് ഗുരുതര മുറിവേറ്റ മകന് ചികിത്സ തുടരുന്നതിനിടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി കൃഷന് കാന്തിന്റെ മകനാണ് മസ്തിഷക മരണം സംഭവിച്ചത്.
വെടിവയ്പില്‍ പരിക്കേറ്റ കൃഷ്ന് കാന്തിന്റെ ഭാര്യ റിതു ഞായറാഴ്ച മരിച്ചിരുന്നു. മകന് ധ്രുവിനൊപ്പം ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ ആര്‍കാഡിയ മാര്‍ക്കറ്റില്‍ ഷോപ്പിംഗിനെത്തിയ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാല്‍ സിങ് റിതുവിനും ധ്രുവിനും നേരെ വെടിയുതിര്‍ത്തത്.
ആദ്യം റിതുവിനെ വെടിവെച്ച ശേഷം പിന്നീട് മകനെതിരെയും വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ച ശേഷം ധ്രുവിനെ വലിച്ചിഴച്ച് കാറില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ അവരെ റോഡില്‍ ഉപേക്ഷിച്ച് ഗണ്മാന് കാര്‍ ഓടിച്ച് പോവുകയായിരുന്നു. പോകുന്ന വഴി ഇയാള്‍ ജഡ്ജിയുടെ ഫോണിലേക്ക് വിളിച്ച് താന്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തതായി അറിയിച്ചു.
പോലീസ് സ്റ്റേഷനിലെത്തിയ മഹിപാല്‍ സിങ് അവിടെയും വെടിയുതിര്‍ത്തു. ഇയാളെ അവിടെ വച്ച് കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫരീദാബാദില്‍ വച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളെ കോടതി നാലു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, വെടിയുതിര്‍ത്തതിനു പിന്നിലെ കാരണം വ്യക്തമല്ല. കുടുംബ പ്രശ്നങ്ങള്‍ മൂലം വിഷാദാവസ്ഥയിലായിരുന്നുവെന്നാണ് മഹിപാല്‍ പറയുന്നത്. ജഡ്ജിയുടെ കുടുംബത്തിന്റെ മോശമായ പെരുമാറ്റത്തിലുള്ള അസ്വസ്ഥതയാണ് മഹിപാലിനെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: