പല്‍വാള്‍: ഹരിയാനയിലെ പല്വാളിനു സമീപം ഉത്താവറില് പാക് ഭീകരസംഘടനയായ ലഷ്ക്കര്‍ ഇ തൊയ്ബ പള്ളി പണിതു നല്കി.ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇത് കണ്ടെത്തിയത്. ഭീകരര്‍ ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുമ്പോഴാണ് എന്‍ഐഎ ഇത് കണ്ടെത്തിയത്.
ലാഹോറിലെ ലഷ്ക്കറിന്റെ സഹസംഘടനയായ ഫലാ ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന് വഴിയാണ് ഇവര്‍ക്ക് പണം ലഭിച്ചത്. ഭീകരരുടെ പണം സ്വീകരിച്ചതിന് മസ്ജിദിലെ മൗലവി മൊഹമ്മദ് സല്മാന് അടക്കം മൂന്നുപേരെ എന്‍ഐഎ അറസ്റ്റു ചെയ്തിട്ടുമുണ്ട്. ലഷ്ക്കര്‍ ഇ തൊയ്ബ സ്ഥാപകനായ കൊടും ഭീകരന് ഹാഫീസ് സെയ്ദാണ് ഇന്‍സാനിയത്തിന്റെയും സ്ഥാപകന്‍.
സല്‍മാനു പുറമേ മുഹമ്മദ് സലീം, സജ്ജദ് അബ്ദുള്‍ വാനി എന്നിവരെയും എന്‍ഐഎ അറസ്റ്റു ചെയ്തിട്ടുണ്ട്. ഉത്താവറിലെ ഖുലാഫ ഇ റഷീദിദ്ദീന് പള്ളിപണിയാന്‍ ഹാഫീസിന്റെ ഫലാ ഇ ഇന്‍സാനിയത്ത് ഫൗണ്ടേഷന് വഴി ഇമാമായ മൊഹമ്മദ് സല്മാന് 70 ലക്ഷം രൂപയാണ് ആദ്യം നല്‍കിയത്. തന്റെ ദുബായ് സന്ദര്‍ശന വേളയിലാണ് സല്മാന് ലഷ്ക്കറുമായി ബന്ധപ്പെട്ടത്.
പള്ളിക്കു പുറമേ സല്‍മാന്റെ മകളുടെ വിവാഹത്തിനുള്ള പണം നല്കിയതും ലഷ്ക്കറാണെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഉത്താവര്‍ ഗ്രാമത്തിലുള്ളവരാണത്രേ പള്ളിക്കുള്ള പത്തേക്കര്‍ ഭൂമി നല്‍കിയത്. പള്ളി പണിയാനുള്ള പണം സല്മാന് വഴി ലഷ്ക്കറും നല്കി.
സല്മാന് വളരെയേറെ മാനിക്കപ്പെടുന്ന കുടുബത്തില്‍ നിന്നുള്ളവനാണെന്നും ഇങ്ങനൊന്നും ചെയ്യില്ലെന്നുമാണ് നാട്ടുകാരുടെ വാദം. എന്നാല്‍ സൗദിയില്‍ ഉംറയ്ക്കു പോയ സല്മാന് അവിടെ നിന്നാണ് ദുബായ്ക്ക് പോയതെന്ന് എന്‍ഐഎ വ്യക്തമാക്കി.അവിടെ വച്ച് പാക് ഭീകരനെ കണ്ടുമുട്ടി. അയാളാണ് ഹാഫീസ് സെയ്ദില്‍ നിന്ന് സഹായം ലഭ്യമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: