തിരുവനന്തപുരം: അനന്തപുരി അടുത്ത കാലത്തുകണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിയാക്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന് പിള്ള നയിച്ച ശബരിമല സംരക്ഷണ യാത്ര സമാപിച്ചു. പട്ടത്തു നിന്നും ആരംഭിച്ച യാത്രയില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് അണിനിരന്നത്. ശരണം വിളികളും അയ്യപ്പമന്ത്രങ്ങളുമായി രാജവീഥി പരന്നൊഴുകിയ ജനസഹസ്രം ശബരിമല ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയത്. ഒപ്പം ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയുള്ള താക്കീതും .
സെക്രട്ടറിയേറ്റിന് മുന്നില്‍ അവസാനിച്ച യാത്രയുടെ സമാപന സമ്മേളനം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉദ്ഘാടനം ചെയ്തു. ക്ഷേത്രങ്ങളുടേയോ അയ്യപ്പന്റേയോ മഹത്വം സിപിഎമ്മിന് അറിയില്ലന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളെ കേവലം സ്ഥാപനങ്ങളായും വിഗ്രഹങ്ങളെ വസ്തുക്കളായും മാത്രം കാണുന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് വിശ്വാസികളുടെ വികാരം മനസ്സിലാകുന്നില്ല. വിശ്വാസ സംരക്ഷണത്തിനുള്ള ഭരണഘടന പരമായ അവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ലക്ഷക്കണക്കിന് ഭക്തര്‍ സമരത്തിനിറങ്ങിയിരിക്കുന്നത്. സുപ്രീംകോടതിയോടുള്ള സമരമെന്ന് പറഞ്ഞ് കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. സുപ്രീം കോടതിയെ എക്കാലത്തും ആദരിച്ചിട്ടുള്ളവരാണ് ബിജെപിക്കാര്‍. പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും കോടതികളോടുള്ള ബഹുമാനം അറിയാത്തവരല്ല ജനങ്ങള്‍. നിയമവിരുദ്ധമായ ആവശ്യം ഉന്നയിച്ചല്ല സമരം. വിശ്വാസം സംരക്ഷിക്കാന്‍ നിയമ മാര്‍ഗ്ഗത്തിലൂടെ പുന പരിശോധനാ ഹര്‍ജി നല്‍കണമെന്നു മാത്രമാണ് ജനങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നത്.
സ്വാതന്ത്ര്യം കിട്ടിയ സമയത്ത് കമ്മ്യുണിസ്റ്റുകള്‍ രാജ്യത്തെല്ലായിടത്തും ഉണ്ടായിരുന്നു. കോണ്‍ഗ്രസു കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ഇടതു പക്ഷമായിരുന്നു. ഇന്ന് പല സംസ്ഥാനങ്ങളില്‍ നിന്നും തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. അതിന് കാരണം അയ്യപ്പന്റേയോ ഈശ്വരന്റേയോ ക്ഷേത്രങ്ങളുടേയോ മൂല്യം അറിയാത്തതാണ്. മുരളീധര റാവു പറഞ്ഞു. ബിജെപി വിശ്വസികളുടേയും സിപിഎം അവിശ്വാസികളുടേയും എന്നതാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള പ്രധാന വ്യത്യാസം. കാണിക്കയായി പോലും നയാ പൈസ ക്ഷേത്രത്തിനു നല്‍കാത്തവരാണ് സിപിഎമ്മുകാര്‍. സുപ്രീംകോടതിയേയോ ഭരണഘടനയേയോ ഭാരതമാതാവിനോടോ ക്ഷേത്രങ്ങളോടോ ഒന്നും വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകള്‍ ഇപ്പോള്‍ അതിന്റെ ഒക്കെ വക്താക്കളായി നില്‍ക്കുന്നതിന്റെ കാപഠ്യം ജനത്തിനറിയാമെന്ന് അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ സമുദായം ഒറ്റക്കെട്ടായി നിന്ന് സമരം മുന്നോട്ടു കൊണ്ടു പോകണമെന്ന് അധ്യക്ഷം വഹിച്ച ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യാത്ര തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആചാരങ്ങള്‍ സംരക്ഷിക്കേണ്ടത് കടമയാണ്. ഭൂരിപക്ഷ സമുദായത്തിന്റെ മാത്രം പ്രശ്നമായി കാണരുത്. മറ്റു സമുദായങ്ങളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനും നമ്മള് ഇതേ നിലപാടുമായി മുന്നോട്ടു പോകും. കേരളത്തില്‍ ജാതീയമായ പ്രശ്നം ഉണ്ടാക്കാനല്ല ഈ സമരം. ഇത് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ അനുകൂലമായ നിലപാടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ടീയ നേട്ടമോ ഭരണ അട്ടിമറിയോ ലക്ഷ്യമിട്ടല്ല ബിജെപി സമരമെന്നും ഭക്തരുടെ തീരുമാനത്തിനോപ്പം നിന്ന് ശബരിമലയുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഡ്വ പി എസ് ശ്രീധരന് പിള്ള പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ അരനൂറ്റാണ്ടായി ശ്രമിച്ച് പരാജയപ്പെട്ടവര്‍ വിധിയെ കൂട്ടു പിടിച്ച് കുറുക്കു വഴി തേടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒ രാജഗോപാല്‍ എംഎല്‍എ നളിന്‍ ഖട്ടില്‍ എംപി, എന്‍ഡിഎ നേതാക്കളായ പി സി തോമസ്, നീലകണ്ഠന് മാസ്റ്റര്‍, രാജന്‍ബാബു, കെ. കെ പൊന്നപ്പന്, കുരുവിള മാത്യൂസ്, സി കെ പത്മനാഭന്, പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്, എം ടി രമേശ്, ശോഭാ സുരേന്ദ്രന്, കെ. സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുത്തു. കഴിഞ്ഞ 10ന് പന്തളം മണികണ്ഠന് ആല്‍ത്തറയില്‍ നിന്നാണ് ശബരിമല സംരക്ഷണ യാത്ര ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: