തലശ്ശേരി: ഇന്നലെ തലശ്ശേരില്‍ നടന്ന മഹാനാമജപ യാത്രയില്‍ പങ്കെടുത്ത അയപ്പ ഭക്തന് നേരെ സിപിഎം അക്രമം. ആര്‍എസ്എസ് കതിരൂര്‍ മണ്ഡലം മുന്‍ ശാരീരിക് പ്രമുഖ് കൂടിയായ കതിരൂര്‍ വേറ്റുമ്മലിലെ പ്രശോഭിനെയാണ് ഒരു സംഘം സിപിഎമ്മുകാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ഇന്നലെ വൈകുന്നേരം ചോനാടത്ത് വെച്ചായിരുന്നു അക്രമം. അക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ പ്രശോഭിനെ ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല വിഷയത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ജന പങ്കാളിത്തത്തില്‍ വിറളിപൂണ്ട സിപിഎം നേതൃത്വം ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും നാമജപ ഘോഷയാത്രയിലും മറ്റും പങ്കെടുക്കുന്നവര്‍ക്ക് നേരെയും വ്യാപകമായി അക്രമങ്ങള്‍ നടത്തുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് അയ്യപ്പ ഭക്തന് നേരെ നടന്ന അക്രമവും.
കഴിഞ്ഞ ദിവസം കോട്ടയം കൂവപ്പാടിയില് ആര്‍എസ്എസ് നേതാവിന്റെ വീടിനു നേരെ സിപിഎം സംഘം ബോംബേറ് നടത്തിയിരുന്നു. ആര്‍എസ്എസ് മുന്‍ മണ്ഡല് കാര്യവാഹ് കൂവപ്പാടി പ്ലൈവുഡ് കമ്പനിക്കു സമീപത്തെ ഗോകുലത്തില്‍ ടി.നിഖിലിന്റെ വീടിനുനേരെയായിരുന്നു ബോംബേറുണ്ടായത്. സമാധാനം നിലനില്‍ക്കുന്ന ജില്ലയില്‍ വീണ്ടും കരുതിക്കൂട്ടി അക്രമം വ്യാപിപ്പിക്കാനുളള സിപിഎം നീക്കത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: