പയ്യാവൂര്‍: അതിവര്‍ഷംമൂലം ദുരിതത്തിലായ മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കാര്‍ഷിക വിളകള്‍ക്ക് അഞ്ജാത രോഗം. തെങ്ങ്, കമുക്, കാന്താരി ചീനി, പപ്പായ തുടങ്ങിയ കൃഷികളിലാണ് അഞ്ജാത രോഗം കാണപ്പെട്ടത്. വെള്ളനിറത്തില്‍ പൂപ്പല്‍ പോലുള്ള ജീവിയുടെ ആക്രമണത്തിലാണ് കൃഷിനാശം സംഭവിക്കുന്നത്. ഇവ ഇലകളിലെ നീരൂറ്റി ക്കുടിക്കുന്നതുമൂലം തെങ്ങിന്റെയും കമുകിന്റെയും ഓലകള്‍ കരിഞ്ഞുണങ്ങി നശിക്കുകയാണ്. ഇതു മൂലം ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നു. കാര്‍ഷിക മേഖലയില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞു പോകുന്ന അവസരത്തില്‍ സര്‍ക്കാര്‍ ഈ പ്രശ്നം ഗൗരവമായി കാണണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
കമുകിനും തെങ്ങിനും മഞ്ഞളിപ്പുരോഗം ബാധിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിനുള്ള പ്രതിവിധി കണ്ടു പിടിക്കാന്‍ കൃഷി വകുപ്പിലെ ശാസ്ത്രഞ്ജന്മാര്ക്ക് കഴിഞ്ഞിട്ടില്ല. മലയോര മേഖലയില്‍ ഇനി വളരെക്കുറച്ച് സ്ഥലങ്ങളിലാണ് തെങ്ങും കമുകും കൃഷി ചെയ്യുന്നത് അതും ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കൃഷിക്കാര്‍. കൃഷി വകുപ്പ് അടിയന്തിരമായി പരിശോധന നടത്തി രോഗകാരണം കണ്ടുപിടിച്ച് പരിഹരിക്കുന്നതിന്നാവശ്യമായ നടപടികള്‍ സ്വീകരിക്കണം. പയ്യാവൂര്‍ പഞ്ചായത്തിലെ പൈസക്കരിയിലെ ടെന്‍സണ്‍ ജോര്‍ജ് കണ്ടത്തിന്‍കര, ബേബി നെട്ടനാനി, ബിനോയി നിലയ്ക്കപ്പള്ളി, സിനു ചക്കാനിക്കുന്നേല് തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് ഈ രോഗം വ്യാപകമായി കാണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: