കണ്ണൂര്‍: ഹൈന്ദവചാരങ്ങളെ തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിന്റെ അവസാനത്തെ തെളിവാണ് ശബരമല സംഭവവികാസങ്ങളെന്ന് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി അഭിപ്രായപ്പെട്ടു. ശബരിമല സത്രീ പ്രവേശന വിഷയയുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നടത്തിയ മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ അധികാരത്തിലിരിക്കുമ്പോള്‍ ഇത്തരം നിലപാടുകള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴുണ്ടായ കോടതിവിധി അതിനുള്ള അവസരമായി സര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. നിരവധി കോടതി വിധികള്‍ സര്‍ക്കാറിന് മുന്നില്‍ പൊടിപിടിച്ച് കിടക്കുമ്പോള്‍ ശബരിമല വിധി മാത്രം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചത് ഇതിന് ഉദാഹരണമാണ്. ഹിന്ദു ഐക്യത്തിന്റെ സംഗമകേന്ദ്രമായിരുന്ന ശബരിമലയെ ഒരു സംഘര്‍ഷകേന്ദ്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുകയാണ്. നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ആചാരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ യഥസമയം ബോധിപ്പിച്ചിരുന്നുവെങ്കില്‍ കോടതിയില്‍ നിന്നും ഇത്തരം ഒരു വിധി ഉണ്ടാകുമായിരുന്നില്ല. പ്രളയജലത്താല്‍ ജീവിതം തകര്‍ന്ന പതിനായിരങ്ങള്‍ കേരളത്തില്‍ ദുരിതം അനുഭവിക്കുമ്പോള്‍ അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാത്തവര്‍ ശബരിമല പ്രശ്നത്തില്‍ കാണിക്കുന്ന വ്യഗ്രതയില്‍ ദുരൂഹതയുണ്ട്. ഇത്രയും നാള് ശബരിമലയിലെ അയ്യപ്പഭക്തര്‍ നിക്ഷേപിച്ച കാശ് കൊണ്ട് ഭരണം നടത്തിയവര്‍ അതിന്റെ കൂറെങ്കിലും കാണിക്കാന്‍ തയ്യാറാകണം. അന്യസംസ്ഥാനങ്ങളില്‍ നിന്നും അവിശ്വാസികളെ കൊണ്ടുവന്ന് ഇവിടം സംഘര്ഷകേന്ദ്രമാക്കാനുളള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: