കണ്ണൂര്‍: ബിഎംഎസ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡ്ജിയുടെ ചരമദിനമായ ഇന്നലെ ബിഎംഎസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. കണ്ണൂര്‍ മസ്ദ്ദൂര്‍ ഭവനില്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് പരിപാടി ഉദ്ഘാടനം ചെയ്തു.
ബിഎംഎസിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നില്‍ ഠേംഗ്ഡ്ജിയുടെ നേതൃപാടവമായിരുന്നു. കാലത്തിനു മുമ്പേ നടന്ന ചിന്തകനും എഴുത്തുകാരനും മികച്ച പാര്‍ലമെന്റേറിയനും മികവുറ്റ സംഘാടകനും അതിലുപരി മനുഷ്യസ്നേഹിയുമായിരുന്നു ഠേംഗ്ഡ്ജിയെന്ന് ഉദ്ഘാടന ഭാഷണത്തല് അദേഹം പറഞ്ഞു. ആദര്‍ശ ജീവിതത്തിന്റെ സൂര്യതേജസ്സായി പരസഹസ്രം പ്രവര്‍ത്തകരുടെ മനസ്സില്‍ ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പൊന്‍പ്രഭ വിതറാന്‍ അദ്ദേഹത്തിന് സാധിച്ചു. ഭാരതത്തിന്റെ വൈചാരികമേഖലയ്ക്ക് അതുല്യ സംഭാവനകളാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍കൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും മാര്‍ഗ്ഗദര്‍ശനംകൊണ്ടും ലഭിച്ചിട്ടുള്ളത്. നിരവധി തൊഴിലാളി സംഘടനകള്‍ തൊഴില്‍രംഗത്ത് നിലനില്‍ക്കുന്ന കാലഘട്ടത്തിലാണ് വേറിട്ട ആശയവും പ്രവര്‍ത്തനശൈലിയുമായി ബിഎംഎസ് ആരംഭിക്കുന്നത്. മറ്റ് തൊഴിലാളി സംഘടനകളുടെ കടുത്ത അവഗണനയേയും അവഹേളനത്തെയും വിമര്‍ശനത്തെയും അതിജീവിച്ചുകൊണ്ട് ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ടു പോയി. ഠേംഗ്ഡ്ജിയുടെ ജീവിതകാലത്തുതന്നെ രാജ്യത്തെയും ലോകത്തിലെയും ഏറ്റവും വലിയ തൊഴിലാളിസംഘടനയായി മാറാന്‍ ബിഎംഎസിന് കഴിഞ്ഞു. ഠേംഗ്ഡ്ജിയുടെ ശക്തമായ നേതൃത്വവും തൊഴിലാളി മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള ആഴത്തിലുള്ള പഠനവും അത് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗവും കണ്ടെത്തി പ്രവര്‍ത്തനരംഗത്ത് ആവിഷ്കരിച്ചതാണ് ബിഎംഎസിനെ ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് എം.വേണഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് മധുസൂദനന്, ബിഎംഎസ് ജില്ലാ ഭാരവാഹികളായ പി.കൃഷ്ണന്, ബാലന്, വനജാരാഘവന്, പി.രഞ്ചന്‍, കെ.വി.കരുണാകരന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്. സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ.ശ്രീജിത്ത് നന്ദി യും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: