കണ്ണൂര്‍: മട്ടന്നൂര്‍: മൂര്‍ഖന്‍ പറമ്പിലെ നിര്‍ദ്ദിഷ്ട വിമാനത്താവളത്തിലെ നിരോധിത മേഖലയില്‍ സിപിഎം നേതാക്കള്‍ അതിക്രമിച്ച് കടന്ന സംഭവം സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജു ഏളക്കുഴി കേന്ദ്ര ആഭ്യന്തരമന്ത്രി, കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി, കിയാലിന്റെ ചുമതലയുളള സംസ്ഥാന മന്ത്രി, ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, കിയാല്‍ എംഡി, സിഐഎസ്എഫ് ഐജി എന്നിവര്‍ക്ക് പരാതി നല്കി.
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രം പ്രവേശനാനുമതി നല്കിയ വെളളിയാഴ്ചയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും പ്രവേശനമില്ലാത്ത ഏപ്രണ്‍ ഭാഗത്തേക്ക് പോകുന്ന ഫയര്‍ എന്ജിന് വിഭാഗത്തില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ അതിക്രമിച്ച് കടന്നത്. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ.ദിവാകരന്, സിപിഎം പഴശ്ശി ലോക്കല്‍ കമ്മിറ്റി അംഗം അജേഷ് എന്നിവരാണ് ഫയര്‍ എഞ്ചിന് വാഹനത്തില്‍ കയറി ഫോട്ടോ എടുത്തത്. കഴിഞ്ഞ ഒരുമാസത്തിനിടെ എയര്‍ഇന്ത്യയുടെയും ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ കാലിബ്രേഷന്‍ വന്ന സമയത്തും മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും വളരെ വിശദമായി പരിശോധന നടത്തിയാണ് ഈ ഭാഗത്തേക്ക് പ്രവേശനം നല്‍കിയത്. കഴിഞ്ഞദിവസം ഡോണിയര്‍ വിമാനം വന്നപ്പോള്‍ ആരെയും പ്രവേശനം നല്‍കിയിരുന്നില്ല. അങ്ങനെയുള്ള മേഖലയില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ കയറുകയും നാലു കോടി രൂപ വിലമതിക്കുന്ന ഫയര്‍ എഞ്ചിന് വാഹനത്തില്‍ കയറി ഫോട്ടോയെടുക്കുകയും ചെയ്തത് ഇവര്‍ക്ക് വിമാനത്താവളത്തില്‍ ലഭിക്കുന്ന അമിതസ്വാതന്ത്ര്യം തെളിയിക്കുന്നതിന് തെളിവാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്ക് പ്രവേശനം നിരസിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ക്ക് കവാടങ്ങള്‍ തുറന്നു കൊടുക്കുകയാണെന്ന് ആരോപണവും നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: