തിരുവനന്തപുരം: മലയാള സിനിമയില്‍ മീ ടു കുടുക്കില്‍ നടന് അലന്‍സിയറും. നടന് അലന്‍സിയറില്‍ നിന്നും നിരവധി തവണ മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടിയാണ് രംഗത്തെത്തിയത്. പ്രമുഖ ട്വിറ്റര്‍ ഹാന്‍ഡിലായ ഇന്ത്യ പ്രൊട്ടസ്റ്റിലൂടെയാണ് പേര് വെളിപ്പെടുത്താത്ത നടിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്. എന്നാല്‍ ഇക്കാര്യത്തോട് ഇതുവരെ അലന്‍സിയര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
തന്റെ നാലാമത്തെയും അലന്‍സിയറോടൊത്തുള്ള ആദ്യത്തെയും അവസാനത്തെയും സിനിമയ്ക്കിടയിലാണ് താരത്തില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. ഒരു തവണ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്ബോള്‍ തന്റെ മാറിടത്തില്‍ നോക്കിയിരുന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്. മറ്റൊരിക്കല്‍ തന്റെ മുറിയിലേക്ക് മദ്യപിച്ച് കടന്ന് വന്ന് നാടകത്തെക്കുറിച്ചൊക്കെ വാതോരാതെ സംസാരിച്ചു. അന്ന് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷിച്ചത് സിനിമയുടെ അസിസ്റ്റന്റ് സംവിധായകരില്‍ ഒരാളായിരുന്നു. ആര്‍ത്തവ സമയത്ത് ശാരീരിക അവശതകള്‍ മൂലം ബുദ്ധിമുട്ടുന്ന സമയത്തായിരുന്നു ഈ ദുരനുഭവം.
പിന്നീടൊരിക്കല്‍ മുതിര്‍ന്ന നടിയോടൊപ്പം തന്റെ മുറിയിലെത്തിയ അലന്‍സിയര്‍ സ്ത്രീ ശരീരത്തെക്കുറിച്ചൊക്കെ മോശമായി സംസാരിച്ചു. പിന്നീടൊരിക്കല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന തന്റെ കിടക്കയില്‍ അലന്‍സിയര്‍ കയറി കിടക്കെന്നും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ച തന്റെ കയ്യില്‍ പിടിച്ച് കിടക്കയിലേക്ക് ഇടാന്‍ ശ്രമിച്ചുവെന്നും നടി ആരോപിക്കുന്നു. എന്നാല്‍ തുടക്കക്കാരിയായതിനാലും ഇപ്പോഴും ഈ ഫീല്‍ഡില്‍ നില്ക്കാന് കഷ്ടപ്പെടുകയും ചെയ്യുന്നയാളെന്ന നിലയിലാണ് തന്റെ പേര് വെളിപ്പെടുത്താത്തത്. തന്റെ വെളിപ്പെടുത്തലിന് പിന്നാലെ അലന്‍സിയര്‍ക്കെതിരെ കൂടുതല്‍ പേര് രംഗത്ത് വരുമെന്നും നടി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: