ന്യൂദല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് ഇന്നലെ 87-ാം പിറന്നാള്‍ ദിനത്തില്‍ രാഷ്ട്രത്തിന്റെ പ്രണാമം. പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കലാമിന്റെ ഛായാചിത്രത്തില്‍ പുഷ്പങ്ങളര്‍പ്പിച്ചു. അതുല്യനായ അധ്യാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായിരുന്ന കലാം ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ജീവിക്കുമെന്ന് മോദി ട്വീറ്റ് ചെയ്തു. ട്വീറ്റിനൊപ്പം കലാമിനെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. കലാമിനെ സ്മരിച്ച് വിവിധ വേദികളില്‍ മോദി നടത്തിയ പ്രസംഗങ്ങളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ ലാളിത്യം, തൊഴിലിനോടുള്ള പ്രതിബദ്ധത, ദേശഭക്തി, കുട്ടികളോടുള്ള സ്നേഹവായ്പ് തുടങ്ങിയവ നമുക്ക് പ്രചോദനമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അനുസ്മരിച്ചു. കലാമിന്റെ ആത്മകഥയായ ‘അഗ്നിച്ചിറകുകള്‍’ യുവാക്കളുടെ സ്വപ്നങ്ങള്‍ക്ക് തുണയാകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
കലാമിനോടുള്ള ആദരസൂചകമായി പ്രഗത്ഭ സാന്‍ഡ് ആര്‍ട്ടിസ്റ്റ്, സുദര്ശന് പട്നായിക് പുരിയിലെ കടല്‍ത്തീരത്ത് കലാമിന്റെ മണല്‍ ശില്പ്പമൊരുക്കിയിരുന്നു.
1931 ഒക്ടോബര്‍ 15ന് രാമേശ്വരത്തെ ഒരു മുസ്ലിം കുടുംബത്തിലാണ് കലാം ജനിച്ചത്. ഡിആര്‍ഡിഒയിലും ഐഎസ്ആര്‍ഒയിലും നാലുപതിറ്റാണ്ടോളം ശാസ്ത്രജ്ഞനായിരുന്നു. ഇന്ത്യയുടെ പൊഖ്റാന്‍ ആണവപരീക്ഷണത്തിന് ചുക്കാന്‍ പിടിച്ചതും അദ്ദേഹമായിരുന്നു. 2002 മുതല്‍ 2007 വരെ രാഷ്ട്രപതിയായിരുന്നു.
2015 ജൂലൈ 27ന് ഷില്ലോങിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ പ്രസംഗിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: