മുംബൈ: നോട്ട് അസാധുവാക്കലിനു ശേഷം അസാധു നോട്ടുകള്‍ വന്‍തോതില്‍ നിക്ഷേപിച്ച പതിനായിരത്തിലേറെപ്പേര്‍ക്ക് റവന്യൂ വകുപ്പ് നോട്ടീസയച്ചു. കൂടുതല്‍ പേര്‍ക്ക് ഇനിയും നോട്ടീസയയ്ക്കും. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബിനാമി നിയമപ്രകാരമാണ് നടപടി.
പലരും സൂക്ഷിച്ചുവച്ചിരുന്ന കണക്കില്‍പ്പെടാത്ത പണമാണിത്. ഇവ ബാങ്കുകളില്‍ നിക്ഷേപിച്ചതോടെ ഇൗ പണം ബാങ്കിങ്ങ് വ്യവസ്ഥയുടെ ഭാഗമായി, കണക്കുള്ള പണമായി. പക്ഷെ ഇങ്ങനെ പണമിട്ടവരെ കണ്ടെത്താനായി. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ബിനാമി ഇടപാടുകള്‍ വിലക്കുന്ന പുതിയ നിയമം കടുപ്പമേറിയതാണ്, ലംഘിച്ചാല്‍ തടവ് ഉറപ്പ്. കണക്കില്‍ പെടാതെ സൂക്ഷിച്ചിരുന്ന പണം ഇപ്പോള്‍ ആദായ നികുതി വകുപ്പിന്റെ കണക്കിലെത്തി. ഇങ്ങനെ പണം ഇട്ടവര്‍ക്ക് ബിനാമി നിരോധന നിയമപ്രകാരം നോട്ടീസുമായച്ചു. നികുതിയടക്കാതെ പണം സൂക്ഷിച്ചിരുന്ന കള്ളപ്പണക്കാര്‍ക്ക് എതിരെ കടുത്ത നടപടി വരും.
ചിലര്‍ മറ്റു വല്ലവരുെടയും പണമാണ് ബാങ്കുകളില്‍ കൊണ്ടിട്ടത്. നോട്ടീസ് ലഭിച്ചതോടെ അവര്‍ക്ക് പണത്തിന്റെ യഥാര്‍ഥ അവകാശികളുടെ പേര് പറയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: