‘ശബരിമല സംരക്ഷണ യാത്രാനായകന് പി.എസ്. ശ്രീധരന്‍പിള്ള സംസാരിക്കുന്നു’
തിരുവനന്തപുരം: രാഷ്ടീയ നേട്ടമോ ഭരണ അട്ടിമറിയോ ലക്ഷ്യമിട്ടല്ല ശബരിമല വിഷയത്തില്‍ ബിജെപി സമരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്.ശ്രീധരന് പിള്ള. ഭക്തരുടെ തീരുമാനത്തിനോപ്പം നിന്ന് ശബരിമലയുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എന്‍ഡിഎയുടെ നേതൃത്വത്തില്‍ പന്തളത്ത് നിന്നാരംഭിച്ച വിശ്വാസ സംരക്ഷണയാത്രയുടെ സമാപനസമ്മേളനത്തില്‍ ജാഥാ ക്യാപ്റ്റനായ ശ്രീധരന്‍പിള്ള പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിനായുള്ള സമാധാനപരമായ സഹനസമരമാണിത്. ജനങ്ങളുടെ ഈ മലവെള്ളപ്പാച്ചിലില്‍ നിരീശ്വരവാദികളും മുഖ്യമന്ത്രിയും ഒലിച്ച് പോകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
വിശ്വാസികളുടെ നിലപാടിന് മറുപടി പറയാന്‍ ഗതികെട്ട് സിപിഎം നിര്‍ബന്ധിതരായിരിക്കുകയാണ്. വിശ്വാസം അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയാണ് ലക്ഷക്കണക്കിന് വിശ്വാസികള്‍ പത്തനംതിട്ടയില്‍ തെരുവിലിറങ്ങിയത്. ഞങ്ങളാരും ഇതില്‍ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നില്ല. വിശ്വാസികള്‍ക്കൊപ്പം നിന്ന് ശബരിമലയിലെ ആചാരത്തെയും വിശ്വാസത്തെയും ഉറപ്പിച്ചുനിറുത്താന്‍ ശ്രമിക്കുക മാത്രമാണ്. കഴിഞ്ഞ വര്‍ഷം ശബരിമലയിലെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 5.4 കോടിയാണ്. ആ ശബരിമലയെ തകര്‍ക്കാന്‍ അമ്പത് വര്‍ഷമായി സി.പി.എം നടത്തിവരുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇപ്പോള്‍ സുപ്രിംകോടതി വിധിയെ കൂട്ടു പിടിച്ച് കുറുക്കു വഴി തേടുകയാണ്.
ശബരിമല വിഷയത്തില്‍ 24 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പുതിയ സമരവുമായി മുന്നോട്ട് പോകുമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: