കൊച്ചി: കന്യാസ്ത്രീയെ ബലാംത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. രണ്ട് ലക്ഷം രൂപയും രണ്ടാള് ജാമ്യവും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ട് മാസം വരെയോ (കേസിലെ കുറ്റപത്രം നല്‍കുന്നതുവരെയോ) രണ്ടാഴ്ചയിലൊരിക്കല്‍ ശനിയാഴ്ചകളില്‍ രാവിലെ പത്തിനും ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണം. ഇതിനല്ലാതെ കുറ്റപത്രം നല്‍കുന്നതുവരെ കേരളത്തില്‍ പ്രവേശിക്കരുത്. ഏതെങ്കിലും അസാധാരണ സാഹചര്യമുണ്ടായാല്‍ കേരളത്തില്‍ പ്രവേശിക്കാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി തേടാവുന്നതാണ്. ഒരാഴ്ചയ്ക്കകം പാസ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും മുഖ്യ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തിക്കഴിഞ്ഞെന്നും വിലയിരുത്തിയാണ് സിംഗിള്‍ബെഞ്ച് ജാമ്യം അനുവദിച്ചത്. ബിഷപ്പ് ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകുമെന്ന് പ്രോസിക്യൂഷന് ആശങ്കയില്ലെന്നും ഹൈക്കോടതി വിലയിരുത്തി. കന്യാസ്ത്രീക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിയെടുത്തതിലുള്ള പകയാണ് വ്യാജ പീഡനപ്പരാതിക്ക് അടിസ്ഥാനമെന്നും ഫ്രാങ്കോയുടെ അഭിഭാഷകന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: