കോപ്പന്‍ഹേഗ്: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ഒളിമ്പിക് മെഡല്‍ ജേതാവായ പി.വി സിന്ധുവും സൈന നേഹ്വാളും നയിക്കുന്ന കരുത്തുറ്റ സംഘമാണ് ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ സിന്ധു അമേരിക്കയുടെ ബെയ്വെന് ഷാങ്ങിനെ നേരിടുമ്പോള്‍ ഹോങ്കോങ് താരം ച്യൂങ് യി യുമായാണ് സൈനയുടെ ആദ്യ പോരാട്ടം. മലയാളി താരം എച്.എസ് പ്രണോയ് ലോക ആറാം സീഡുമായ കൊറിയയുടെ സണ്‍ വാന്‍ ഹൂവിനെയാണ് ആദ്യം നേരിടുക.
പുരുഷ വിഭാഗത്തില്‍ ഇന്ത്യ ഏറ്റവുമധികം വിജയപ്രതീക്ഷ അര്‍പ്പിക്കുന്ന ലോക ആറാം നമ്പര്‍ താരം കിഡംബി ശ്രീകാന്ത് ഡെന്മാര്ക്ക് താരം ക്രിസ്റ്റ്യന്‍ സോള്‍ബര്‍ഗ് വിറ്റിങ്കസിനോടാണ് ആദ്യം മത്സരിക്കുക. ബി. സായ് പ്രണീത് ചൈനയുടെ ഹ്വാങ് യുഷിയാങ്ങിനെയും, സമീര്‍ വര്‍മ ചൈനയുടെ തന്നെ ഷീ യൂഖിയേയും നേരിടും.
പുരുഷ ഡബിള്‍സ് ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ മനു അത്രി- ബി. സുമീത്ത് റെഡ്ഡി സഖ്യം ഡെന്മാര്ക്കിന്റെ കിം അസ്ട്രപ് – ആന്‍ഡേഴ്സ് റാസ്മൂസ്സന് സഖ്യത്തോട്് ഏറ്റുമുട്ടുമ്പോള്‍ മിക്സിഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സാത്വിക്സായ്രാജ് രങ്കിറെഡ്ഡി സഖ്യം കൊറിയയുടെ സിയോ ജെ-ചേ യൂജുങ് സഖ്യവുമായി ഏറ്റുമുട്ടും.
വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-എന്‍. സിക്കി റെഡ്ഡി കൂട്ടുകെട്ട് അമേരിക്കയുടെ ഏരിയല്‍ ലീ-സിഡ്നീ ലീ ടീമിനെയാണ് എതിരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: