തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ സരിത നായര്‍ പരാതി നല്കി. ദക്ഷിണമേഖലാ എഡിജിപി അനില്‍ കാന്തിനാണ് ആണ് പരാതി നല്‍കിയത്. തന്നെ പീഡിപ്പിച്ചവരുടെ വിവരങ്ങളടങ്ങിയ 22 പേജുള്ള കത്ത് പോരാ എന്ന് നേരത്തെ നിയമോപദേശം ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പീഡിപ്പിച്ചവര്‍ക്കെതിരെ ഒറ്റക്കൊറ്റക്ക് ഇപ്പോള്‍ സരിത പരാതി നല്‍കുന്നത്.
സോളാര്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തലവന് ആണ് അനില്‍ കാന്ത്. ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്ന് സരിതയുടെ മുന്‍ ആരോപണത്തിലാണ് പരാതി. കെ സി വേണുഗോപാല്‍ ഒന്നിലേറെ തവണ ബലാല്‍സംഗം ചെയ്തു എന്നും പരാതിയില്‍ പറയുന്നു. നേരത്തെ സോളാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും നിയമപരമായി അത് നലിനിൽക്കില്ലെന്നാണ് പോലീസിന്റെ നിലപാട്. ഇതോടെ ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു.
പല സമയത്തും വ്യത്യസ്ത സ്ഥലങ്ങളിലും നടന്ന കുറ്റങ്ങളിൽ ഒറ്റ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: