കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുര്‍ഗാ പൂജാ ആഘോഷങ്ങള്‍ക്കിടയില്‍ നിരോധിത ബംഗ്ലാദേശി ഭീകര സംഘടനയായ ജമാഅത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ സംഘം.
വടക്കന്‍ ബംഗാളിലെ ജല്‍പൈഗുരി, കൂച്ച്ബെഹാര്‍, അലിപുര്‍ദുവാര്‍, സിലിഗുരി എന്നിവിടങ്ങളിലാകാം വിധ്വംസക പ്രവര്‍ത്തനങ്ങളെന്നും രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അലിപുര്‍ദുവാര്‍, ജല്‍പൈഗുരി, സിലിഗുരി എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്താനാണ് നാല് ജെഎംബി സംഘങ്ങളുടെ പദ്ധതി.
അതേസമയം ജെഎംബിയുടെ രണ്ട് സംഘങ്ങള്‍ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഇവര്‍ പശ്ചിമബംഗാളിലെ കൂച്ച്ബെഹാറിലെ ദിന്ഹാതാ മേഖല കേന്ദ്രീകരിച്ച് തമ്പടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലായി മറ്റ് രണ്ട് സംഘങ്ങള്‍ കൂടി ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്നും സൂചനയുണ്ട്. ദുര്‍ഗാ പൂജയില്‍ പരമാവധി ദുരന്തമുണ്ടാക്കുക എന്നതാണ് ലക്ഷ്യം.
നേപ്പാളില്‍ നിന്ന് ജെഎംബി സംഘടനകള്‍ സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: