തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിക്കാന്‍ സിപിഎം വനിതാ ചാവേറുകളെ അയക്കുന്നുവെന്ന് ബിജെപി. വിശ്വാസികളുടെ വേഷത്തില്‍ വ്യാജ വിശ്വാസികളെ അയക്കാന്‍ സ്ത്രീകളെ പാര്‍ട്ടി വാടകയ്ക്കെടുത്തിരിക്കുന്നു. അവരെ അയച്ച് ശബരിമലയില്‍ വിശ്വാസികളുമായി യുദ്ധം നടത്തുകയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടി എം.ടി. രമേശ് പറഞ്ഞു. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയലാണ്, മലയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദി മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരുമായിരിക്കുമെന്ന് രമേശ് മുന്നറിയിപ്പു നല്കി.
ദേവസ്വം ബോര്‍ഡിനെ കൊണ്ട് ചര്‍ച്ച നടത്തിക്കുക, ആ ചര്‍ച്ചക്ക് വിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക, മുഖ്യമന്ത്രി നടത്തുന്നത് ഒളിച്ചുകളിയാണ്. സന്നിധാനത്തെ സംഘര്‍ഷഭൂമിയാക്കുകയാണ് സര്‍ക്കാര്‍. ദേവസ്വം ബോര്‍ഡ് വിശ്വാസികളെ വിഡ്ഢികളാക്കുന്ന മാരീച വേഷം അഴിച്ചുവെക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തയാറാകണം. സിപിഎം കൊടിപിടിച്ച് ആചാര ലംഘനത്തിനു ദേവസ്വം ബോര്‍ഡംഗങ്ങള്‍ വന്നാല്‍ അവരേയും സിപിഎം ചവേറുകളായി മാത്രമേ വിശ്വാസികള്‍ക്ക് കണക്കാക്കാന്‍ പറ്റൂ, രമേശ് പറഞ്ഞു.
ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ പാര്‍ട്ടി ഗ്രാമത്തില്‍നിന്നുള്ള സ്ത്രീകളെയാണ് സിപിഎം ശബരിമലയിലേക്ക് കൊണ്ടുവരാന്‍ പോകുന്നതെന്ന് മനസിലായി. വാടകക്കെടുക്കുന്നതാണ് ഇവരെ. കണ്ണൂരില്‍നിന്നുള്ള ഒരു സ്ത്രീ മലയ്ക്ക് വരുന്നതായി പ്രസ്താവിച്ചു. അത് പ്രശസ്തിക്കു വേണ്ടിയാണെന്നാണ് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത്. ആ സ്ത്രീ സിപിഎം പാര്‍ട്ടി കേഡറുടെ ഭാര്യയാണ്. പ്രശസ്തിക്കാണെങ്കില്‍ എന്തിനാണ് അവരെ പാര്‍ട്ടി സംരക്ഷിക്കുന്നതും സ്പോണ്സര് ചെയ്യുന്നതും. പത്തുപതിനാറ് ദിവസമായി സംസ്ഥാനത്തെ വിശ്വാസികള്‍ പ്രകടിപ്പിക്കുന്ന വികാരം കാണാതെ പിടിവാശിയാണുകാണിക്കുന്നതെങ്കില് വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളു, രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: