തിരുവനന്തപുരം: ഭരണഘടന അംഗീകരിക്കാത്ത പാര്‍ട്ടി സിപിഎമ്മാണെന്നും ധനമന്ത്രി തോമസ് ഐസക് പാര്‍ട്ടിചരിത്രം പഠിക്കണമെന്നും എം.ടി. രമേശ്. ഐസക്കിന്റെ ഫേസ്ബുക് പ്ര്സതാവനയോട് പ്രതികരിക്കുകയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി.
ആര്‍എസ്എസും ബിജെപിയും ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും അംഗീകരിച്ചും പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. പക്ഷേ, സിപിഎം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അംഗീകരിക്കാത്തവരാണ്, ഇതൊക്കെ അറിയണമെങ്കില്‍ ഇന്ത്യന്‍ ചരിത്രം പഠിച്ചില്ലെങ്കിലും പാര്‍ട്ടി ചരിത്രമെങ്കിലും പഠിക്കാന്‍ ഐസക് തയാറാകണം, രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ ആദ്യ രക്തസാക്ഷി നാട്ടികയിലാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അതാഘോഷിക്കാന്‍ ആഗസ്ത് 15 ന് ദേശീയ പതാക ഉയര്‍ത്തിയ ജനക്കൂട്ടത്തെ എതിര്‍ത്ത് ഉയര്‍ത്തിയ പതാക വലിച്ചിറക്കി നിലത്തിട്ട് ചവുട്ടിയ സഖാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷവും പോലീസ് വെടിവെയ്പ്പുമാണ് നാട്ടികയിലെ രക്തസാക്ഷിത്വം. ആഗസ്ത് 15 ലെ സ്വാതന്ത്ര്യ ലബ്ധി കമ്യൂണിസ്റ്റുകള്‍ അംഗീകരിച്ചില്ല.
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തു. വിപ്ലവത്തിലൂടെ ഭരണം പിടിക്കാന്‍ ശ്രമിച്ച് നടക്കില്ലെന്നു വന്നപ്പോള്‍ ജനാധിപത്യം നയമാക്കിയവരാണ് കമ്യൂണിസ്റ്റുകള്‍. ഈ കാര്യങ്ങളൊക്കെ മനസിലാക്കണം തോമസ് ഐസക്. ഇന്ത്യാ ചരിത്രം പഠിക്കാന്‍ മടികാണും, പക്ഷേ പാര്‍ട്ടി ചരിത്രമെങ്കിലും പഠിച്ചിട്ടുമതി ബിജെപി അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ളയ്ക്ക് ക്ലാസെടുക്കാന്‍, രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: