തൃശൂര്‍: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. പത്തനംതിട്ടയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിള്ളയുടെ നേതൃത്വത്തില്‍ ഉപവാസമിരിക്കും. ഇതിന് പുറമെ ബിജെപിയുടെ നാല് ജനറല്‍ സെക്രട്ടറിമാരും പമ്പയില്‍ സമരം നയിക്കും.
ശബരിമല നടതുറക്കും മുന്‍പേ വിഷയത്തില്‍ സമവായമുണ്ടാക്കാന്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത യോഗം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം തുടരാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നിലപാട് ഖേദകരമാണ്. വിശ്വാസികളുടെ സമരത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിക്കുവെന്നും നാളെ പത്തനംതിട്ടയില്‍ ഉപവാസമിരിക്കുമെന്നും പറഞ്ഞു.
എരുമേലിയിലും പമ്പയിലും ബിജെപിയിലെ വനിതാ പ്രവര്‍ത്തകര്‍ സമരം നയിക്കും. പമ്പയില്‍ നാല് ജനറല്‍ സെക്രട്ടറിമാരുടെ സാന്നിധ്യത്തിലാകും സമരം. വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരണമെന്നും ബിജെപി ആവാശ്യപ്പെട്ടു.
ഹൈന്ദവസന്യാസിമാര്‍ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നാണ് അഭിപ്രായം. സമരം മറ്റുസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പിനില്ലായെന്നും വിശ്വാസികള്‍ക്കൊപ്പമാണ് ബിജെപി നിലയുറപ്പിക്കുന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: