ഹോങ്കോങ്: ദേശീയ ഗാനം വികൃതമാക്കിയ ഗായികക്ക് ചൈനയില്‍ തടവ്. ഓണ്‍ലൈന്‍ ‘സെലിബ്രിറ്റി’ കെയ്ലി(21)ക്കാണ് അഞ്ചുനാള്‍ തടവ് ലഭിച്ചത്. ദേശീയഗാനത്തെ അവഹേളിച്ചതിന് നടപടിയെടുത്താല്‍ അതിന്റെ പേരില്‍ പ്രതിഷേധങ്ങളുമായി തെരുവിലിറങ്ങുന്ന, അതിനെ ന്യായീകരിക്കുന്ന കമ്മ്യൂണിസ്റ്റുകളുള്ള ഇന്ത്യക്ക് മാതൃകയാണ് ചൈന.
ദേശഭക്തിയില്‍ ചൈനീസ് ഭരണകൂടം വിട്ടുവീഴ്ച ചെയ്യില്ലെന്നതിന് ഉദാഹരണമാണ് ഓണ്‍ലൈന്‍ ഗായികയ്ക്ക് ലഭിച്ച തടവ്.’ മാര്‍ച്ച് ഓഫ് ദി വൊളണ്ടിയേഴ്സ്’ എന്ന ദേശീയഗാനത്തിന്റെ ആദ്യവരി ‘ഫസിമൂസ്’ ( കലമാന്റെ ആകൃതിയിലുള്ള പതുപതുത്ത മുഖം മൂടിയും ചെരിപ്പും) ധരിച്ച് പരിഹാസ്യമായ അംഗവിക്ഷപങ്ങളോടെ മൂളിപ്പാടിയതാണ് വിവാദമായത്.
തന്റെ കിടപ്പറയില്‍ വെച്ച് ചിത്രീകരിച്ച പത്തു സെക്കന്റ് നേരത്തെ ആട്ടവും പാട്ടും ‘ ഹുയാ’ ആപ്പിലൂടെയാണ് കാഴ്ചക്കാരിലെത്തി. പക്ഷേ ചൈനയുടെ പുതിയ, ദേശീയഗാന നിയമലംഘന പ്രകാരമുള്ള ശിക്ഷയ്ക്ക് പത്തുസെക്കന്റിലെ പാട്ടുതന്നെ ധാരാളം.
ദേശീയതയുടെ പ്രതീകമാണ് ദേശീയഗാനം. എല്ലാ പൗരന്മാരും സംഘടനകളും അതിന്റെ അന്ത:സത്തയെ ആദരിക്കണം. കെയ്ലിക്ക് നല്കിയ ശിക്ഷയെ പരാമര്‍ശിച്ച് ഷാങ്ഹായ് പോലീസ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി നേരിട്ടുള്ള സംപ്രേഷണങ്ങളും നിയമത്തിന് അതീതമല്ല. അത് ഉപയോഗിക്കുന്നവര്‍ നിയമവും സദാചാരവും പാലിക്കണം. നിയമത്തെയും സാമൂഹികമര്യാദകളെയും ചെറുക്കുന്ന ഇത്തരം ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും ഷാങ്ഹായ് പോലീസ് പറഞ്ഞു.
ജനങ്ങളോട് മാപ്പ് അപേക്ഷിച്ച കെയ്ലി, ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് വ്യക്തിശുദ്ധീകരണത്തിന് ഒരുങ്ങുകയാണ്. ഈ കയ്പേറിയ അനുഭവത്തില്‍ നിന്ന് ദേശീയതയെ ആഴത്തിലറിയാനുള്ള ശ്രമത്തിലാണ് ഈ പാട്ടുകാരി. കഴിഞ്ഞ വര്‍ഷം ഹോങ്കോങ് സോക്കര്‍ ടീമിന്റെ ആരാധകര്‍ ഒരു മത്സരത്തിനിടെ ദേശീയഗാനത്തിനൊപ്പം തരംതാണ അംഗവിക്ഷേപങ്ങള്‍ നടത്തിയത് വിവാദമായതോടെയാണ് ദേശീയഗാനത്തെ ആദരിക്കാനുള്ള പുതിയ നിയമത്തിന് ചൈന രൂപം നല്‍കിയത്. ഇവര്‍ക്ക് 15 ദിവസം തടവായിരുന്നു ശിക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: