ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും അമൂല്യ രത്നമായ കോഹിനൂര്‍ ലാഹോര്‍ രാജകുടുംബം ബ്രിട്ടിഷുകാര്‍ക്ക് മുന്നില്‍ അടിയറവ് വെച്ചതു തന്നെ എന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്ഐ). വിവരാവകാശ നിയമ പ്രകാരം രോഹിത് സബ്രവാള്‍ നല്കിയ അപേക്ഷയുടെ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സിക്ക് യുദ്ധത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ പഞ്ചാബ് ഭരണാധികാരി മഹാരാജാ രണ്‍ജീത്ത് സിങ്ങിന്റെ പിന്തലമുറക്കാര് ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അടിയറവ് വെച്ചതാണ് കോഹിനൂര്‍ എന്ന് എഎസ്ഐ മറുപടിയില്‍ വ്യക്തമാക്കി.രേഖകളുടെ അടിസ്ഥാനത്തില്‍ 1849 ല്‍ ഡല്‍ഹൗസി പ്രഭുവും മഹാരാജാ ദുലീപ് സിങ്ങും തമ്മിലുണ്ടാക്കിയ ലാഹോര്‍ ഉടമ്പടി പ്രകാരമാണ് ലാഹോര്‍ മഹാരാജാവ് ബ്രിട്ടീഷ് രാജ്ഞിക്ക് കോഹിനൂര്‍ സമര്‍പ്പിച്ചതെന്നാണ് മറുപടിയില്‍ പറയുന്നത്. എന്നാല്‍ കോഹിനൂര്‍ ബ്രിട്ടീഷുകാര്‍ക്ക് കൈമാറി എന്നു പറയപ്പെടുന്ന സമയത്ത് ദുലീപ് സിങ്ങിന് 9 വയസ്സു മാത്രമായിരുന്നു പ്രായം.
കൊച്ചുകുട്ടിയായിരുന്ന മഹാരാജാവില്‍ നിന്ന് രത്നം തട്ടിയെടുത്തത് തന്നെയാണ് എന്ന വാദം ഉന്നയിച്ചുകൊണ്ട് മഹാരാജാ ദുലീപ് സിങ്ങ് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്മാന് ഗുര്‍ബജന്‍ സിങ്ങ ഗില്ലും രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: