കൊച്ചി: ശബരിമല ദര്‍ശനത്തിനെന്ന പേരില്‍ സംഘടിതരായെത്താന് ആസൂത്രണം നടത്തുന്നവരില്‍ വിശ്വാസികളില്ല. സിപിഎം നേതൃത്വത്തില്‍ തയാറാക്കിയവരും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ പരസ്യമായി പോലീസിനോടുള്പ്പെടെ ഏറ്റുമുട്ടിയവരുമാണ് അയ്യപ്പ ദര്‍ശനത്തിനെന്ന വ്യാജത്തില് എത്തുന്നതെന്ന് വ്യക്തമായി. അവര്‍ വിശ്വാസികളല്ല, വെല്ലുവിളിക്കാന്‍ വരുന്നവരാണെന്നും തെളിയുകയാണ്.
ചുംബന സമരം, താലിപൊട്ടിക്കല്‍ പ്രതിഷേധം, ആര്‍ത്തവ സമരം തുടങ്ങിയവയ്ക്ക് മുന്നിട്ടിറങ്ങിയവരാണ് പതിനെട്ടാംപടി ചവിട്ടി മലയിലെത്താന്‍ തയാറായിരിക്കുന്നത്. കോഴിക്കോട് ചേവായൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപിക ബിന്ദുവിന്റെ നേതൃത്വത്തിലാണ് ഒരു സംഘം. വിശ്വാസമല്ല, ശബരിമല എങ്ങനെയാണ്, എന്താണ് എന്നു കാണുവാനാണ് മലയ്ക്കു പോകുന്നതെന്ന് ബിന്ദു പറഞ്ഞു.
കണ്ണൂര്‍ സ്വദേശിയായ സിപിഎം പ്രവര്ത്തകന് നിശാന്തിന്റെ ഭാര്യ രേഷ്മയാണ് പരസ്യമായി ശബരിമലയില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച മറ്റൊരു യുവതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: