കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിന് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഉപദേശകസമിതികള്‍ സമ്മതം നല്‍കണമെന്ന് സി.പി.എം. അംഗം കെ. എന്‍. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടത് ക്ഷേത്ര ഉപദേശകസമിതികളില്‍ പാര്‍ട്ടി അജണ്ട അടിച്ചേല്പിക്കുകയെന്ന ദുരുദ്ദേശത്തോടുകൂടിയാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്. സുധാകരന്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോ.കെ.എന്‍. സുദര്‍ശനന്റെ യാത്രയയപ്പ് യോഗത്തിലാണ് അജണ്ടയിലില്ലാതിരുന്നിട്ടും ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പിന്തുണക്കണമെന്ന ആവശ്യമുന്നയിച്ചത്. ക്ഷേത്ര ഉപദേശകസമിതിയോഗത്തില്‍ പങ്കെടുത്തവരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് യോഗം പിരിച്ചുവിട്ടു. യോഗത്തില്‍ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവരുടെ ശക്തമായ പ്രതിഷേധം സിപി.എം നേതാക്കളുടെ ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: