കൊട്ടാരക്കര: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വംകമ്മീഷണര്‍ എന്‍. വാസു. കുളക്കട ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍ഡോവ്മെന്റ് വിതരണച്ചടങ്ങിലാണ് വിശ്വാസികള്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന പരാമര്‍ശം കമ്മീഷണര്‍ നടത്തിയത്. പൂര്‍വ്വവിദ്യാര്‍ത്ഥികൂടിയായ എന്‍. വാസു ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതിനനുകൂലമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികളെ ഈ അഭിപ്രായത്തിലേക്ക് എത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ശബരിമലയില്‍ യുവതികള്‍ കയറുന്നത് സാധ്യമാക്കാന്‍ കുട്ടികള്‍ മുന്നോട്ടിറങ്ങണം എന്ന് ആഹ്വാനവും ചെയ്തു. ഇതേതുടര്‍ന്ന് എബിവിപി പ്രതിഷേധവുമായി രംഗത്തെത്തി. എബിവിപി ഡിഇഒ,എഇഒ സ്കൂള്‍ പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ക്ക് പരാതി നല്കി.
സമാധാനപരമായി മുന്നോട്ട് പോകുന്ന കലാലയത്തെ വര്‍ഗീയവിഷം കുത്തിവെച്ച് കലാപം സൃഷ്ടിക്കാനുള്ള പിടിഎ കമ്മറ്റിയുടേയും ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടേയും നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: