തിരുവനന്തപുരം: യുവതീ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെ ദേവസ്വംബോര്‍ഡ് വിളിച്ചു ചേര്‍ത്ത സമവായ ചര്‍ച്ച നടക്കുന്ന സമയത്തു തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പത്രസമ്മേളനം നടത്തി വിശ്വാസ സമൂഹത്തിനെതിരായ നിലപാട് ആവര്‍ത്തിച്ചത് ഹൈന്ദവ സമൂഹത്തെ അപമാനിക്കുന്നതായെന്ന് ബിജെപി മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി പി.പി. മുകുന്ദന് പറഞ്ഞു.
പന്തളം കൊട്ടാരം പ്രതിനിധികളെയും തന്ത്രികുടുംബത്തെയും അയ്യപ്പഭക്ത സംഘടനകളെയും മുഴുവന്‍ അയ്യപ്പ വിശ്വാസികളെയും അവഹേളിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇത് അങ്ങേയറ്റം അപലപനീയമാണെന്ന് പി.പി. മുകുന്ദന് പറഞ്ഞു.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ അപകടം മനസ്സിലാക്കി അടിയന്തര നടപടിസ്വീകരിക്കണം. അല്ലെങ്കില്‍ ഇതിന്മേലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനുമാത്രമായിരിക്കും ശബരിമലയുടെ പേരും പെരുമയുമില്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും മുകുന്ദന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: