ന്യൂദല്‍ഹി: ജനറല്‍ പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 0.4 ശതമാനം ഉയര്‍ത്തി പലിശനിരക്ക് എട്ട് ശതമാനത്തിലേക്കാണ് എത്തിയത്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ കണക്കാണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ-സപ്തംബര്‍ പാദത്തില്‍ 7.6 ശതമാനമായിരുന്നു ജിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നല്‍കിയിരുന്ന പലിശ നിരക്ക്. കേന്ദ്ര സാമ്പത്തിക കാര്യമന്ത്രാലയമാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, റെയില്‍വേ, പ്രതിരോധ ജീവനക്കാര്‍ എന്നിവര്‍ക്ക് ജിപിഎഫ് പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ പ്രയോജനം ലഭിക്കും. നാഷണല്‍ സേവിംഗ്സ് സ്കീം, പിപിഎഫ് എന്നിവിടങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.4 ശതമാനം ഉയര്‍ത്തി കഴിഞ്ഞമാസം കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: