ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഉയരുന്ന ജനരോക്ഷം ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാനുള്ള സിപിഎം ശ്രമം പരാജയപ്പെട്ടപ്പോള്‍ ഹിന്ദു, മുസ്ലീം വൈരം ആളിക്കാത്തിക്കാന്‍ നീക്കം. ധനമന്ത്രി തോമസ് ഐസക്കാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
വര്‍ഗീയവിദ്വേഷത്തിന് വിത്ത് പാകുവാന്‍ ഇടയാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി ഐസക്കാണ് രംഗത്തെത്തിയത്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് മുസ്ലിം ലീഗ് പിന്തുണ നല്‍കുന്നതിനെതിരെ എന്ന നിലയിലാണ് ഐസക്കിന്റെ കുറിപ്പെങ്കിലും ഹിന്ദു, മുസ്ലിം വൈരം ആളിക്കത്തിക്കുന്നതാണ് പരാമര്‍ശങ്ങള്‍ പലതും.
കോടതിക്കും നീതിന്യായസംവിധാനത്തിനും മുകളില്‍ വിശ്വാസത്തെ പ്രതിഷ്ഠിച്ചാണ് ബാബറി മസ്ജിദ് തകര്‍ത്തു കളഞ്ഞതെന്നാണ് ഐസക്കിന്റെ കണ്ടെത്തല്‍. ബാബറി മസ്ജിദ് മാത്രമല്ല, ഇന്ത്യയിലെ എണ്ണമറ്റ പള്ളികളും ചരിത്രസ്മാരകങ്ങളും സംഘപരിവാറിന്റെ കരിമ്പട്ടികയിലുണ്ടെന്നും ഐസക്ക് കുപ്രചരണം നടത്തുന്നു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സര്‍ക്കാരിന്റെയും സിപിഎമ്മിന്റേയും നിലപാടിനെതിരെ ജാതി, മത, രാഷ്ട്രീയഭേദമന്യേ ഐക്യനിര രൂപം കൊള്ളുന്നത് സിപിഎമ്മിനെ പരിഭ്രാന്തിയിലാക്കി എന്നതിന്റെ വ്യക്തമായ സൂചനയാണ് വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമം.
വിശ്വാസികളെ ജാതിയുടെ പേരില്‍ ഭിന്നിപ്പിക്കാന്‍ സിപിഎം സൈബര്‍പോരാളികള്‍ പരമാവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം തന്നെ ഇല്ലാക്കഥകളുമായി രംഗത്തെത്തിയിരുക്കുന്നതെന്നാണ് വിമര്‍ശനം ഉയരുന്നത്. ഉപദേശം മുസ്ലീം ലീഗിനാണെങ്കിലും ബാബ്റി മസ്ജിദ് വിഷയം ഇപ്പോള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിന്റെ ലക്ഷ്യം പോപ്പുലര്‍ഫ്രണ്ട് അടക്കമുള്ള മതതീവ്രവാദ സംഘടനകളുടെ പിന്തുണ സിപിഎമ്മിന് ഉറപ്പിക്കുകയെന്നതാണ്.
അയ്യപ്പവിശ്വാസികള്‍ക്കെതിരെ സിപിഎമ്മിന് പിന്നാലെ ഭരണഘടന സംരക്ഷിക്കാനെന്ന പേരില്‍ എസ്ഡിപിഐയും പൊതുസമ്മേളനങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: