പത്തനംതിട്ട: ദേവസ്വം മന്ത്രി യുവതികളായ ഉദ്യോഗസ്ഥരെ സന്നിധാനത്തേക്ക് അവലോകന യോഗത്തിന് വിളിച്ചു വരുത്തിയത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് പി.സി ജോര്‍ജ്. അയ്യപ്പന് എന്നത് ഒരു അന്ധവിശ്വാസമാണെന്നു വരുത്തി തീര്‍ക്കാനുള്ള തത്രപ്പാടിലാണ് നിരീശ്വര വാദികളായ കമ്യൂണിസ്റ്റുകാര്‍ ചെയ്യുന്നത് എന്നും പിസി ജോര്‍ജ് പറഞ്ഞു.
അഞ്ചോ ആറോ അഴിഞ്ഞാട്ടക്കാരികള്ക്കു വേണ്ടി ഭക്തരായ കോടിക്കണക്കിനു ആളുകളെ തല്ലിച്ചതക്കുന്നതാണോ മര്യാദ. കോടതി വിധി വന്നാലും അതിനു സാവകാശമില്ലേ? ശബരിമലയുടെ പവിത്രത നഷ്ടപ്പെടുത്താനായാണ് ദേവസ്വം മന്ത്രി യുവതികളെ സന്നിധാനത്തേക്ക് അവലോകന യോഗത്തിന് വിളിച്ചു വരുത്തിയതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: