ലണ്ടന്‍ : ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ഐറിഷ് എഴുത്തുകാരിയായ അന്ന ബേണ്‍സിന് ലഭിച്ചു. മില്‍ക്ക്മാന്‍ എന്ന നോവലിനാണ് പുരസ്കാരം. 56 കാരിയായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്ക്മാന്‍. ബുക്കര്‍പുരസ്കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരികൂടിയാണ് അന്ന.
ഐറിഷ് പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് മില്ക്ക്മാനില് പ്രതിപാദിക്കുന്നത്. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിക്ക് തന്നെക്കാള്‍ മുതിര്‍ന്ന ഒരാളോടു തോന്നുന്ന ആത്മബന്ധവും അനുബന്ധസംഭവവികാസങ്ങളും തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെയും തന്മയത്വത്തോടെയും മില്ക്കമാനില് അവതരിപ്പിച്ചിരിക്കുന്നു.
ബെല്‍ഫാസ്റ്റ് സ്വദേശിനിയും 56കാരിയുമായ അന്നയുടെ മൂന്നാമത്തെ നോവലാണ് മില്‍ക്ക്മാന്‍.ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍ ആണ് അന്നയ്ക്ക് മാന്‍ ബുക്കര്‍ പുരസ്കാരം സമ്മാനിച്ചത്. 50,000 പൗണ്ട് ആണ് സമ്മാനത്തുക.
1969 ലാണ് ബുക്കര്‍ പുരസ്കാരം നല്കിത്തുടങ്ങിയത്. ഇംഗ്ലീഷ് നോവലുകളാണ് പുരസ്കാരത്തിനു പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: