വിദിഷ: ആരാധനാലയങ്ങള്‍ തരംതാണ രാഷ്ട്രീയം കളിക്കാനുള്ള സ്ഥലമല്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ച് അതിനെ വലിയ കാര്യമായി പറയുന്നതിനെ വിമര്‍ശിച്ചാണ് ശിവരാജ് സിംഗ് ചൗഹാന് രംഗത്തെത്തിയത്.
ആരാധനലായങ്ങള്‍ തരംതാണ രാഷ്ട്രീയം കളിക്കാനോ വോട്ടുകള്‍ നേടിയെടുക്കാനോ ഉള്ള സ്ഥലങ്ങളല്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം അമ്പലങ്ങളില്‍ പോയി നെറ്റിയില്‍ കുറിയിട്ട് നടന്നത് കൊണ്ട് മാത്രം വോട്ട് കിട്ടുകയില്ലെന്ന് രാഹുല്‍ മനസിലാക്കണം. എല്ലായ്പ്പോഴും ജനങ്ങളോടൊപ്പം നിന്ന് അവര്‍ക്ക് വേണ്ടി അക്ഷീണം പ്രയത്നിക്കുന്നവര്‍ക്ക് മാത്രമേ ജയിക്കുമെന്ന ബോധ്യമുണ്ടാകു.
രാഹുല്‍ അമ്പലമോ മോസ്കോ മറ്റ് ആരാധനാലയങ്ങളോ സന്ദര്‍ശിക്കുന്നതില്‍ ഒന്നും എനിക്ക് യാതൊരു എതിര്‍പ്പുമില്ല. പക്ഷേ എന്തിനാണ് അദ്ദേഹം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ഇങ്ങനെ ചെയ്യുന്നത്. ജനങ്ങള്‍ക്ക് രാഹുലിന്റെ ഈ തന്ത്രങ്ങളൊക്കെ മനസിലാകും. രാജ്യത്തുള്ള ജനങ്ങള്‍ വിഡ്ഢികളാണെന്ന് രാഹുല്‍ കരുതരുതെന്നും ചൗഹാന് പറഞ്ഞു.
നവംബര്‍ 28നാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 11നാണ് വോട്ടെണ്ണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: