സന്നിധാനം: യുവതികള്‍ ശബരിമലയിലെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന പ്രചാരണങ്ങള്‍ തള്ളി തന്ത്രി കണ്ഠര് രാജീവര്. അമ്പലം അടച്ചിടുന്നത് ആചാരങ്ങള്ക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. മാസത്തില്‍ അഞ്ച് ദിവസം നട തുറന്ന് പൂജ നടത്തുന്നത് ഇവിടുത്തെ ആചാരത്തിന്റെ ഭാഗമാണ്.
അത് മുടക്കാനോ ക്ഷേത്രം അടച്ചിടാനോ സാധിക്കില്ലെന്ന് കണ്ഠര് രാജീവര് പറഞ്ഞു. അതേസമയം, സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിനിയെയും ചേര്‍ത്തല സ്വദേശിനിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തടഞ്ഞ 50 പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ഇന്ന് രാവിലെ 10.30 ഓടെയാണ് ആന്ധ്രയിലെ ഗോദാവരി മാധവി എന്ന സ്ത്രീ അടക്കം ഒരു കുടുംബത്തിലെ പരമ്പരാഗത പാത വഴി സന്നിധാനത്തേക്ക് എത്തിയത്. എന്നാല്‍, സമരക്കാര്‍ അവരെ തടഞ്ഞു. വയസ് ചോദിച്ചപ്പോള്‍ 45 ആണെന്ന് മാധവി മറുപടി നല്കി. തുടര്‍ന്ന് സമരക്കാര്‍ അവരെ തിരിച്ചയയ്ക്കുകയായിരുന്നു.
ശബരിമല ദര്‍ശനത്തിന് എത്തുന്നവരെ തടയുന്ന പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുവാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: