കോട്ടയം: ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജീവത്യാഗം ചെയ്യേണ്ടിവന്നാലും പ്രശ്നമില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
യുവതികള്‍ ക്ഷേത്ര ദര്‍ശനം നടത്താന്‍ ഇടയായാല്‍ അന്നുമുതല്‍ താന്‍ ശബരിമല ദര്‍ശനം അവസാനിപ്പിക്കും. വിശ്വാസികളുടെ ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തി ഇതിനെതിരെ നിയമപരമായ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകുന്നതുവരെയാകും തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
യുവതീ പ്രവേശനത്തിനെതിരെ സമരം നടത്തിയ വിശ്വാസികള്‍ക്കെതിരെ പോലീസ് സ്വീകരിച്ച നടപടി ശരിയായില്ല. സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പമ്പയില്‍ നടന്ന നാമജപയാത്രയില്‍ പ്രയാര്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: